നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് നോബല്‍ സമ്മാനം വരെ ലഭിയ്ക്കാന്‍ തക്കവണ്ണമുള്ള ഗമണ്ടന്‍ ഐഡിയകള്‍ പൊട്ടിമുളയ്ക്കുന്ന രാവാണല്ലോ മാര്‍ച്ച് -31ന്റെ രാത്രി. ആര്‍ക്കെന്തൊക്കെ എന്തൊക്കെ ഭാവനയാണ് വിടരുകയെന്ന് നേരം പുലര്‍ന്നാലേ അറിയൂ. അതിനു വേണ്ടി രാത്രിയിലെത്ര അധ്വാനത്തിനും റെഡി.
കീടനാശിനിക്കടയുടെ ബോര്‍ഡ് ഹോട്ടലിനും, കള്ളുഷാപ്പിന്റെ ബോര്‍ഡ് പാരലല്‍ കോളേജിനും മാറ്റി വയ്ക്കലൊക്കെ സാധാരണ ഐറ്റംസ് മാത്രം.
ഒരിയ്ക്കല്‍ ഉയരം കുറഞ്ഞ, ഒരു പാവം പരമഭക്തന്‍ ബാര്‍ബര്‍ ഏപ്രില്‍ ഫൂളിന്റന്നു
കടതുറക്കാന്‍ വന്നപ്പോള്‍ , കടയുടെ തട്ടി തൂക്കുന്ന കമ്പികളില്‍ നിരത്തി തൂക്കിയിട്ടിരിയ്ക്കുന്നു ഉപയോഗിച്ചു നാശമായ ജട്ടികള്‍ .ആ പാവത്തിന് എത്ര എത്തിപൊങ്ങി നോക്കിയിട്ടും ആ കണിവസ്തുക്കള്‍ എടുത്തു മാറ്റാന്‍ പറ്റിയില്ല. അവസാനം ആരെയോ വിളിച്ച് അതെടുത്തു കളഞ്ഞിട്ട് കട തുറക്കാതെ വീട്ടില്‍ പോയ്ക്കളഞ്ഞു അങ്ങേര് ; ഒന്നാന്തീയതി തന്നെ മോശം കണിയാണത്രെ!
ഇതൊക്കെയാണ് ലോകനടപ്പെന്നു ഞങ്ങള്‍ ഫൈസല്‍ കോംപ്ലക്സുകാര്‍ക്കും അറിയാം. ഇക്കാര്യങ്ങളിലൊന്നും ആരും മോശവുമല്ല, ഈ ഞാനൊഴികെ!(സത്യമായിട്ടും അതേ).
നമ്മടെ കോംപ്ലക്സിലാണ് ആലക്കോട്ടെ റിട്ടയില്‍ ന്യായവില ഷാപ്പ് അഥവാ റേഷന്‍ കട പൊതുവിതരണം നിര്‍വഹിച്ചു പോരുന്നത്. ജോയി എന്ന മാന്യദേഹമാണ് പൊതുജന സേവനാര്‍ത്ഥം ആ റിസ്ക് തലയിലേറ്റിയിരിയ്ക്കുന്നത്.
പണ്ടൊക്കെ നല്ല ലാഭമായിരുന്നെങ്കിലും ഇന്നത്രയ്ക്കൊന്നുമില്ല.
എന്റെ ഓര്‍മ്മയിലുള്ള പഴയ റേഷന്‍ കടക്കാരൊക്കെ, പാവം കാര്‍ഡുകാരുടെ നേരെ ഫ്യൂഡല്‍ ജന്മിമാരെപ്പോലെ അലറുന്നവരായിരുന്നെങ്കില്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. ആലക്കോട്ടെ വര്‍ഗ ബോധമുള്ള തൊഴിലാളി പെണ്ണുങ്ങള്‍
ജോയിയുടെ നേരെയായിരുന്നു അലറുന്നത്.
“റേഡിയോയില്‍ ഈയാഴ്ച പത്തുകിലോ അറിയൊണ്ടന്നാണല്ലോ പറഞ്ഞത്. ബാക്കി അരിയെവിടെ?”
“അത്..ഡിപ്പോയിന്നിത്രയേ കിട്ടിയൊള്ളു” പാവം ജോയി വിക്കും.
“മണ്ണെണ്ണ നാലു ലിറ്ററോ? ബാക്കിയൊരു ലിറ്ററ് മറിച്ചായിരിയ്ക്കും?”
“ഈ മാസം ഇത്രയേ കിട്ടിയൊള്ളൂ” ജോയി പിന്നേം വിക്കും.
ചില പെണ്ണുങ്ങള്‍ കുറച്ച് കൂടി ഉഷാറാക്കും. പിന്നെ, ജോയിയുടെ മട്ടും മാതിരിയുമൊക്കെ കണ്ട് വിട്ടേക്കും.
കടയുടെ ചുവരില്‍ ഒരു പരാതിപ്പെട്ടി ആണിയടിച്ചു വച്ചിട്ടുണ്ട്. മാറാലകള്‍ കൊണ്ട് അലങ്കരിച്ച ഒരു മരപ്പെട്ടി. അബദ്ധത്തില്‍ പോലും അതിലൊരു കടലാസു കഷണം
അതില്‍ വീഴാതെ ജോയി ശ്രദ്ധിക്കാറുണ്ട്. പിന്നെ, വല്ലപ്പോഴും സപ്ലൈ ഓഫീസര്‍ മിന്നല്‍ ചെക്കിംഗിനു വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കുന്നതു കൊണ്ട് അന്ന് തുടച്ച് വൃത്തിയാക്കിവയ്ക്കും.
ഈ ജോയിയുടെ വീട് ആലക്കോട് അരങ്ങം അമ്പലത്തിനടുത്ത്. അരങ്ങത്തിനു പോകുന്ന വഴിയ്ക്കാണ് ആലക്കോട് പോലീസ് സ്റ്റേഷന്‍ . എത്രയെത്ര കള്ളന്മാരുടെ കാറലും കരച്ചിലും അവിടമാകെ പ്രകമ്പനം കൊള്ളിച്ചിരിയ്ക്കുന്നു.
അങ്ങനെ ഒരു മാര്‍ച്ച് 31. ചെറുപ്പക്കാര്‍ക്ക് ഐഡിയകള്‍ ഉദിയ്ക്കുന്ന സായന്തനം. ജോയി അന്ന് കോംപ്ലക്സ് അന്തേവാസികളെ, ഇന്‍ക്ലൂഡിങ്ങ് സുനില്‍ സാര്‍ - തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
എന്ത് ഏപ്രില്‍ ഫൂളിനും പാര്‍ട്ടിയോ?
സത്യത്തില്‍ കക്ഷിയുടെ കൊച്ചിന്റെ ബെര്‍ത്ത്ഡേയോ മറ്റോ ആണത്രേ! ചെറുതായിട്ടൊരു ആഘോഷം അത്രയേ ഉള്ളൂ. എന്തായാലും നമ്മളൊഴിഞ്ഞു. കാരണം പാര്‍ട്ടി കഴിഞ്ഞിട്ട് രാത്രിയില്‍ വീട്ടില്‍ പോക്ക് വലിയ ചടങ്ങാകും. ഒന്നുകില്‍ നടക്കണം. അല്ലെങ്കില്‍ ഓട്ടോയോ മറ്റൊ പിടിയ്ക്കണം. രണ്ടായാലും നമുക്കു മുതലാകില്ല. ബാക്കി ടീമിനൊക്കെ ആലക്കോട് അടുത്തായിട്ടുതന്നെയാണ് വീട്. അതുകൊണ്ട് അവരു പോകട്ടെ.(ഇച്ചിരി കടിയും കുടിയും നഷ്ടം. ആ.. സാരമില്ല)
അങ്ങനെ അവരു പോയി. പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ സുദിനം. അവിടുന്നും ഇവിടുന്നും ഓരോ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ബോര്‍ഡ് മാറ്റിയതും കോണകം കെട്ടിത്തൂക്കിയതും ടയര്‍ കൂട്ടിയിട്ടു കത്തിച്ചതും അങ്ങനെ പലതും. ഹോ.. ഓരോ വര്‍ഷവും എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ പുതുമകള്‍ കണ്ടുപിടിയ്ക്കുന്നത്!
പാര്‍ട്ടിയ്ക്കു പോയവര്‍ അതിന്റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. കേട്ടപ്പോള്‍ പോകാതിരുന്നതില്‍ വളരെ ഹാപ്പി.
പിന്നേ... പ്ലം കേക്കും ചായയുമൊന്നും ഞാന്‍ കാണാത്ത സാധനങ്ങളല്ലെ!
നമ്മുടെ ഫൈസല്‍ കോംപ്ലക്സ് ടീം തിരികെ വരുമ്പോള്‍ ഏതൊക്കെയോ വില്ലന്മാര് ടീമുകള്‍ വഴിയില്‍ തട്ടിയും മുട്ടിയും നില്പുണ്ടായിരുന്നത്രേ. ഏതായാലും നമ്മുടെ ടീമുകള്‍ അലമ്പിനൊന്നും പോയില്ലാന്നാണ് പറഞ്ഞത്. നല്ല കാര്യം.
ശരി, വല്ല പണിയുമുണ്ടെങ്കില്‍ ചെയ്തേക്കാം. എല്ലാം സ്വന്തം മാളങ്ങളിലെയ്ക്ക് പോയി.
എതാണ്ട് ഒരു പതിനൊന്നു മണി. കോംപ്ലക്സില്‍ വലിയ തിരക്കൊന്നുമില്ല. ജോയി ആര്‍ക്കോ അരി തൂക്കുന്നു. മോട്ടോര്‍ കടയില്‍ വൈന്‍ഡിങ്ങ് തകൃതിയായി നടക്കുന്നു. ഗ്യാസ് കട പതിവു പോലെ അടച്ചിട്ടിട്ട് കക്ഷികള്‍ സോജന്റെ ബൂത്തിലിരിയ്ക്കുന്നു.(ഗ്യാസില്ലാത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം.)
നമ്മളും എന്തോ ചൊറിഞ്ഞു കൊണ്ടിരിപ്പാണ്.
അന്നേരം കാക്കിയിട്ട, തൊപ്പി വച്ച, മീശയുള്ള ഒരു രൂപം ഫൈസല്‍ കോംപ്ലക്സില്‍ കാലുകുത്തി. അതേ അസ്സല്‍ പോലീസ്! കോണ്‍സ്റ്റബിള്‍ ചാത്തുക്കുട്ടി. വല്ല ഫോണ്‍ ചെയ്യാനുമായിരിയ്ക്കും. ഏതായാലും കൈയില്‍ മോട്ടോറില്ല, റേഷന്‍ കാര്‍ഡില്ല, ഗ്യാസ് കുറ്റിയില്ല, പിന്നെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കാനോ! ച്ഛായ്.. വിദൂര സാധ്യത പോലുമില്ല, അപ്പപ്പിന്നെ ഫോണ്‍ തന്നെ.
ഏല്ലാവനും തല പൊന്തിച്ചു, ചേര തല പൊക്കുന്ന പോലെ. ചെറിയൊരു ബഹുമാനം കൊടുത്തേക്കാം. സംഗതി പോലീസാണ്. എല്ലാം മനസ്സില്‍ വയ്ക്കുന്ന ജാതിയാണ്‍, എന്നിട്ട് അവസരം വരുമ്പം എടുത്തു പെരുമാറുകയും ചെയ്യും.
കക്ഷി കൃത്യം നടുഭാഗത്തായി വന്നു നിന്നുകൊണ്ട് ചുറ്റും ഒരു നോട്ടം നോക്കി. സംഗതി അത്ര ഒരു പന്തിയല്ലാത്ത പോലെ?
“ഇന്നലെ ആരൊക്കെയാടാ രാത്രിയില്‍ ഏപ്രില്‍ പൂള്‍ ആഘോഷിയ്ക്കാന്‍ പോയേ?”
ഇടിവെട്ടും പോലെ ആ ചോദ്യം ഫൈസല്‍ കോംപ്ലക്സിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു. ഞാനൊഴിച്ച് എല്ലാവന്റേം മുഖം തൈരു പോലെ വെളുത്തു.
ഒന്നന്തിച്ചു നിന്ന ശേഷം ജോയി ചാത്തുക്കുട്ടി പോലീസിന്റെ അടുത്തേയ്ക്കു ചെന്നു.
“സാറെ ഞങ്ങള് കുറച്ച് പേര് എന്റെ വീട്ടി പോയിരുന്നു. ഏപ്രില്‍ പൂളൊന്നുമായിരുന്നില്ല സാറെ..കൊച്ചിന്റെ ബര്‍ത്ത്ഡേ...”വിക്കി വിക്കി പാവം ഒപ്പിച്ചു.
“ങാ..എല്ലാം സ്റ്റേഷനില്‍ വന്നിട്ടു പറയാം. എസ്.ഐ. സാറ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ഒരു മണിയ്ക്ക് വന്നേക്കണം” ചാത്തുക്കുട്ടി സാറ് കനത്തില്‍ പറഞ്ഞിട്ട് വന്ന പോലെ അമര്‍ത്തിച്ചവിട്ടി പോയി.
നിര്‍ജീവമായിരുന്ന കോംപ്ലക്സ് എത്രപെട്ടെന്നാണ് ഉണര്‍ന്നത്. ജോയി, സോജന്‍ , ഗ്യാസ്, മോട്ടോര്‍ വൈന്‍ഡിങ്ങ് മുതലാളിമാര്‍ എല്ലാവരും ഒത്തുകൂടി.സുനില്‍ സാറിനെ മുകളില്‍ ഷോപ്പില്‍ നിന്നും ആളയച്ചു വരുത്തി. എല്ലാത്തിന്റേം സ്ഥിതി ഇഞ്ചികടിച്ച മാതിരി. ആര്‍ക്കും കാര്യം തിരിയുന്നില്ല. നമ്മളാരും ഒന്നും ചെയ്തിട്ടില്ലല്ലോ? പിന്നെന്താ കാര്യം?
ഞാനും സഹതാപ പൂര്‍വം ഒപ്പം കൂടി. (ഹായ് ഞാനിതിലില്ലല്ലോ.. എല്ലാവന്റേം മുഖം കാണുമ്പം എന്തൊരു സുഖം!) ടൈമില്ല. ഒരു മണിയ്ക്ക് ചെല്ലാനാണു പറഞ്ഞത്. വേഗം റെഡിയായിയ്ക്കോ!
സ്റ്റേഷനില്‍ പോകേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ സുനില്‍ സാറിന്റെയും സോജന്റെയും മുഖം വല്ലാതെ വിളറിയല്ലോ. എന്തോ ഒരു വൈക്ലബ്യം രണ്ടു പേരെയും അലട്ടുന്നതു പോലെ..സുനില്‍ സാറ് എന്തിനോ പോക്കറ്റില്‍ പരതുന്നുണ്ട്. കാശിനാണെന്നു തോന്നുന്നു. ആ കീശയില്‍ കാശുണ്ടാവാറേ ഇല്ലല്ലോ! (ഒക്കെ ഭദ്രമായി മേശയില്‍ പൂട്ടിവയ്ക്കും) ഇനിയിപ്പോ പോലീസിനു കൈക്കൂലി കൊടുക്കാനോ മറ്റോ ആണോ?
അധികം താമസിയാതെ ഫൈസല്‍ കോംപ്ലക്സിലെ ഏക ടോയിലറ്റിനു മുന്‍പില്‍ ഒരു ക്യൂ പ്രത്യക്ഷമായി. ഉള്ളില്‍ കേറുന്നവനൊക്കെ സാധാരണയിലധികം സമയമെടുക്കുന്നുണ്ടോ?
ഇതിനിടയില്‍ സുനില്‍ സാറും സോജനും എന്തോ കൂടിയാലോചിച്ചെന്നു തോന്നുന്നു; രണ്ടും കൂടി പുറത്തെയ്ക്ക് ധൃതിയില്‍ പോയി. ജോയി ടോയിലറ്റിന്റെ ഊഴം കാത്ത് വിഷണ്ണനായി നടക്കുന്നു. മൂത്രമൊഴിക്കലാണൊ വയറൊഴിയലാണോ അകത്തു നടക്കുന്നത്?
സമയം പോയിക്കൊണ്ടിരിയ്ക്കുകയാണ്. ഏമാന്റെ ഡെഡ് ലൈന്‍ അടുത്തുവരുന്നു. അന്നേരം സോജനും സുനില്‍ സാറും ഓരോ ചെറിയ പൊതിയുമായി തിരക്കിട്ട് വന്നു. ടോയിലറ്റിലുണ്ടായിരുന്ന ജോയിയെ കതകിനു തട്ടിവിളിച്ച് തെറി പറഞ്ഞ് പുറത്തിറക്കി. ഇനി സമയം വൈകിയതിന്റെ വക പോലീസ് ഇടി മേടിയ്ക്കണ്ട.
എതായാലും പാവങ്ങള്‍ അധികം വൈകാതെ ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് പാഞ്ഞു പോയി. ഞാന്‍ അവരെ സഹതാപത്തോടെ യാത്രയാക്കി. പോയ് വരൂ നന്‍പര്‍കളെ..വിധിയുണ്ടെങ്കില്‍ ഇനിയും പാക്കലാം!
എതാണ്ട് ഒരു മണിയ്ക്കൂറിനകം എല്ലാവരും തിരിച്ചെത്തി; യാതൊരു പരിക്കും ഇല്ലാതെ! ഹാ..എന്തൊരാശ്വാസവും സന്തോഷവുമാണ് എല്ലാത്തിനും. എല്ലുകള്‍ക്കോ പല്ലുകള്‍ക്കോ യാതൊന്നും സംഭവിയ്ക്കാതെ രക്ഷപെട്ടല്ലോ..അല്ലെങ്കിലും അരങ്ങത്തപ്പനും ആലക്കോട് മാതാവിനും നേര്‍ന്നതൊന്നും വൃഥാവിലാവാറില്ലല്ലോ.
സ്റ്റേഷന്‍ വിശേഷമറിയാന്‍ ഞങ്ങള്‍ (ചങ്ങാതികള്‍ മാത്രം) ഒത്തു കൂടി.
ഏതോ അലമ്പു ടീമുകള്‍ ഇന്നലെ രാത്രി പോലീസ് സ്റ്റേഷന്റെ മുന്‍പിലെത്തിയപ്പോള്‍ അഞ്ചുമിനിട്ടു നിര്‍ത്താതെ കൂവിയത്രെ! ആ സമയങ്ങളില്‍ അതിലെ പോയവരെയെല്ലാം പിറ്റേന്ന് പോലീസ് വിളിപ്പിച്ചു. അക്കൂട്ടത്തില്‍ ഇവരെയും വിളിപ്പിച്ചു എന്നേയുള്ളു. കുഴപ്പക്കാരല്ലന്നു ബോധ്യമായതുകൊണ്ട് വിടുകയും ചെയ്തു.
“എതായാലും ഈ പോക്കു കൊണ്ടൊരു ഗുണമുണ്ടായി.” സോജന്‍ പറഞ്ഞു.
“എന്തു ഗുണം?”
“ഇതൊന്നു മാറ്റണമെന്നു കരുതിയിട്ട് കൊറെ നാളായി”
കക്ഷി ഒരു പൊതി തുറന്നു കാണിച്ചു. കീറിപ്പറിഞ്ഞ ഒരു ജെട്ടി!
(അമ്പടാ പുതിയതു മേടിയ്ക്കാനായിരുന്നല്ലേ വീരന്മാര്‍ കടയിലേയ്ക്കോടിയത്! അല്ലാ എന്നിട്ടും പഴയതു കളഞ്ഞിട്ടില്ല!)
“ഓ.. എനിയ്ക്ക് നഷ്ടമാ ഒണ്ടായത്..” സുനില്‍ സാറ് വിഷമത്തോടെ പറഞ്ഞു.
“എന്തു പറ്റി സാറെ?”
“യാതൊരു ആവശ്യവുമില്ലാതെയാ ഞാന്‍ പുതിയത് മേടിച്ചേ..മുപ്പത്തഞ്ചു രൂപാ പോയിക്കിട്ടി”
“നല്ലതൊണ്ടായിരുന്നേ പിന്നെന്തിനാ സാറു പുതിയതു മേടിച്ചേ ?”
“അതല്ലന്നേ.. ഞാനീ കുന്ത്രാണ്ടം ഉപയോഗിക്കാറേ ഇല്ല!”
വാല്‍ക്കഷണം:- പോലീസ് സ്റ്റേഷനില്‍ പോയാല്‍ മുണ്ടഴിപ്പിയ്ക്കുമെന്നായിരുന്നു ചങ്ങാതിമാരുടെ ജനറല്‍ നോളജ്. അതു കൊണ്ടാണ് സോജനും സുനില്‍ സാറും അടിയന്തിരമായി മുപ്പത്തഞ്ചു രൂപാ വീതം മുടക്കാന്‍ നിര്‍ബന്ധിതരായത്.
ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്.
This comment has been removed by the author.
ReplyDelete@Naushu
ReplyDeleteമോനേ നൌഷു, ചേട്ടന്‍ ഒരു പാടു സീനിയറാ കേട്ടോ
അപ്പോൾ താങ്കളുടെ നാട്ടിൽ ജെട്ടിയിടാതെ നടക്കുന്നവരും.. കീറിപ്പറിഞ്ഞ ജെട്ടിയിട്ട് നടക്കുന്നവരും ഉണ്ട് അല്ലേ?
ReplyDeleteഹോ..തേടിനടന്നത് കഴുത്തിൽ ചുറ്റി. ശ്രീരാമൻ ചേട്ടനെ "വേറിട്ട കാഴ്ചകളിലേക്ക്" താങ്കളുടെ നാട്ടിലേ ആൾക്കാരെ പരിചയപ്പെടുത്തി കൊടുക്കാലോ!...
@ബിജുകുമാര്‍വായിച്ചു വന്ന രസത്തില്‍ ആദ്യം മനസ്സില്‍ തോന്നിയ കമ്മന്റ് ഇട്ടതാണ്...
ReplyDeleteബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോദിക്കുന്നു....
:)
ReplyDelete@മാനവധ്വനി
ReplyDeleteചതിച്ചേക്കല്ലേ മാനവാ, ഇതൊക്കെ അന്ന്. ഇന്ന് എല്ലാവരും വളരെ ഡീസന്റാ (ഉറങ്ങുമ്പോഴും അല്ലാത്തപ്പോഴും). ശ്രീരാമന്‍ ചേട്ടന്‍ സുനില്‍ സാറിനെകണ്ടാല്‍ ഒരു പക്ഷെ പടം പിടിയ്ക്കാന്‍ സാധ്യതയുണ്ട്.
@Naushu
ReplyDeleteപോട്ടെന്നെ, ഒക്കെ ഒരു തമാശയല്ലേ
സുനില്‍ സാറും ഡീസന്റായോ?
ReplyDelete@ശാന്ത കാവുമ്പായി
ReplyDeleteശാന്തേച്ചിയും എത്തിയോ? സുനില്‍ സാറിപ്പോ ആളാകെ മാറിപ്പോയീ. എഞ്ചിനീയറിംഗിനു പഠിയ്ക്കുകയാ പാര്‍ട്ട് ടൈം ആയിട്ട്.
chetta, inganeyum alukal undennu manasilayille????????
ReplyDelete@jayaraj
ReplyDeleteഇതൊക്കെ തമാശകളാണേ....
ബിജു,
ReplyDeleteവാക്കുകളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അതീശതം
രചനകളില്‍ കാണാന്‍ ഇടവരട്ടെ..
ഭാവുകങ്ങള്‍..
Ha ha ha kalakki bijuvetta
ReplyDeleteHa ha ha kalakki bijuvetta
ReplyDelete